10 February, 2024 01:08:19 PM


കെഎസ്‌ആർടിസി കണ്ടക്ടറും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍



കൊല്ലം: മകന്‍റെ പിറന്നാള്‍ത്തലേന്ന് ആത്മഹത്യ ചെയ്ത് കെഎസ്‌ആർടിസി കണ്ടക്ടറും ഭാര്യയും.  കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്ന് റിപ്പോർട്ട്. പുനലൂർ ഡിപ്പോയിലെ കെഎസ്‌ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണ് സാമ്പത്തിക ബാധ്യതയെ തുടർന്നാണ്   ജീവനൊടുക്കിയത് എന്ന് കരുതുന്നത് .വിജേഷിന്‍റെയും രാജിയുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വെച്ച്‌ രാജി വാനിനു മുന്നില്‍ ചാടിയിരുന്നു. ഗുരുതര പരിക്കേറ്റ രാജി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും വായ്പയെടുത്തിരുന്നുവെന്നും തുടർന്നാണ് ഇവർ സാമ്പത്തിക പ്രതിസന്ധിയിലായതെന്നുമാണ് വിവരം.

ആയിരവില്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍, വിജേഷിന്റെ മരണം കണ്ടു പതറിയ രാജി ആവണീശ്വരത്തെത്തി വാനിനു മുന്നില്‍ ചാടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാജി മരണത്തിന് കീഴടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K