22 December, 2023 10:10:46 AM


ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയെയും രണ്ട് കുട്ടികളെയും അടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ



താനെ: മുംബൈയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവിൽ പോയി. താനെയിലെ കാസർവാഡവലി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഇന്നലെ ഉച്ചയോടെ ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നത്. 

ഹരിയാനയിലെ ഹിസാറിലെ ഖരാരാലിപൂർ ഗ്രാമത്തിൽ നിന്നുള്ള ജോലി രഹിതനായ അമിത് ധരംവീർ ബാഗ്ദി (29 ആണ്, ഭാര്യ ഭാവ്‌ന (24), മകൻ അങ്കുഷ് (8), മകൾ ഖുഷി (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി കാസർവാഡവലി പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് സംഘം മൂവരെയും മർദ്ദിച്ച് കൊലപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റ് കണ്ടെടുത്തിരുന്നു. പ്രാഥമികാന്വേഷണത്തിൽ ബാഗ്ദി മദ്യപാനിയായിരുന്നുവെന്നും ജോലിയില്ലാത്തതിനാൽ നിരാശനായിരുന്നുവെന്നും വീട്ടിൽ വഴക്കുകൾ പതിവായിരുന്നുവെന്നും  ഇതിൽ മനംനൊന്ത് ഭാര്യ ഭാവന കുട്ടികളെയും കൂട്ടി ഒരു മാസം മുമ്പ് ഷെൻഡോബ ചൗക്കിലെ സിദ്ധിവിനായക് നിവാസിലുള്ള ഭർത്താവിന്റെ സഹോദരൻ വികാസ് ബാഗ്ദിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. 

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അമിത് ബാഗ്ദി തന്റെ ഭാര്യയെയും മക്കളെയും കാണാൻ സഹോദരന്റെ വീട്ടിൽ പോവുകയും അവരോടൊപ്പം താമസിച്ചു വരികയും ആയിരുന്നു. ഇതിനെ തുടർന്ന് കാര്യങ്ങൾ സാധാരണ നിലയിലായി എന്നാണ് എല്ലാവരും ധരിച്ചിരുന്നതെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഓഫീസർ ശശികാന്ത് റോക്കഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ഇന്നലെ രാവിലെ സഹോദരൻ ജോലിക്ക് പോയി ഉച്ചയോടെ ഭക്ഷണം കഴിക്കാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കാണാനിടയായത്. വീട്ടുടമ ജയവന്ത് എൻ. സിംഗെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാൻ സാദ്യതയുള്ള പ്രതിയെ പിടികൂടാൻ കാസർവാഡവലി പോലീസ് തിരച്ചിൽ ആരംഭിച്ചു.പ്രതി മൂന്ന് ദിവസമായി സഹോദരന്റെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും റൊകഡെ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K