20 August, 2024 04:34:27 PM


'അവനെ തൂക്കിലേറ്റുക, ഭാര്യയെ നിരന്തരം ഉപദ്രവിച്ചവനാണ്'; ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റിലായ ആൾക്കെതിരെ ഭാര്യാമാതാവ്



കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജെ കർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ സഞ്ജയ്‌ റോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാര്യ മാതാവ്. സഞ്ജയ്‌ മകളെ ആക്രമിക്കുമായിരുന്നുവെന്നും മൂന്ന് മാസം ആയ ഗർഭം അലസിപ്പിച്ചെന്നും മാതാവ് പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യ മാതാവിന്റെ വെളിപ്പെടുത്തൽ.

ആദ്യത്തെ ആറ് മാസം ഇരുവരും സ്നേഹത്തോടെയായിരുന്നു ജീവിച്ചത്. മകൾ മൂന്ന് മാസം ​ഗർഭിണിയിയാരിക്കെ സഞ്ജയ് മർദിക്കുകയും ഇത് ​ഗർഭം അലസുന്നതിലേക്ക് നയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഭാര്യ മാതാവ് പറഞ്ഞു. പ്രതിയുടെ തുടർച്ചയായ മർദനം കാരണം മകൾക്ക് നിരന്തരമായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും മരുന്നിനും ചികിത്സക്കുമുള്ള തുക താനാണ് വഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പിജി ഡോകടറുടെ കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതിയെ തൂക്കിലേറ്റണമെങ്കിലോ മറ്റെന്തെങ്കിലും ചെയ്യണമെങ്കിലോ ചെയ്തോളൂ എന്നായിരുന്നു ഭാര്യ മാതാവിന്റെ പ്രതികരണം. സഞ്ജയ് നല്ല വ്യക്തിയായിരുന്നില്ല. കൃത്യം പ്രതി ഒറ്റക്ക് നടത്തിയതാകാൻ‌ സാധ്യതയില്ലെന്നും അതിനുള്ള പ്രാപ്തി അയാൾക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K