05 January, 2024 11:00:05 AM


മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍



മൂന്നാർ: മൂന്നാറിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 12 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ സെലാണ് പിടിയിലായത്. സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്.

ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാൾക്കെതിരെയും ഇയാളുടെ ഭാര്യ സുമരി ബുർജോയെയ്ക്കെതിരെയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 12 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈ സമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്നാണ് മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K